Tuesday, February 12, 2013

മൌനം

ഹേ മഹര്ഷേ, വാങ്മൌനം, അക്ഷമൌനം, കാഷ്ഠമൌനം ഇങ്ങനെയുള്ള മൂന്നുതരത്തിലുള്ള മൌനങ്ങളെ പറ്റിഞാന്കേട്ടിട്ടുണ്ട്. എന്നാല്സൌഷുപ്ത മൌമത്തെപ്പറ്റി കേട്ടിട്ടില്ല. അതെങ്ങിനെയുള്ളതാണെന്നു പറഞ്ഞുതന്നാല്കൊള്ളാമെന്നു്. അതിനും മറുപടി പറയാന്തുടങ്ങിവസിഷ്ഠമഹര്‍‍ഷി:
ഹേ രാമാ, മുനിമാര്രണ്ടുതരത്തിലാണെന്നു പറയാറുണ്ട് അറിവുള്ളവര്‍. അതില്ഒരു വര്ഗ്ഗത്തെ കാഷ്ഠതാപസനെന്നും മറ്റേ വര്ഗ്ഗത്തെ ജീവന്മുക്തനെന്നും പറഞ്ഞുവരുന്നു. വസ്തുബോധം വരുത്താതെയും തത്ത്വവിചാരം ചെയ്യാതെയും ബ്രഹ്മഭാവനയെ അനുഷ്ടിക്കാതെ കേവലം ശുഷ്കങ്ങളായ ക്രിയകളെ ചെയ്തും ഹഠയോഗത്തെ അഭ്യസിച്ചും കഴിയുന്നതാപസ്സന്മാരെയാണ് കാഷ്ഠതാപസ്സനെന്നു പറയുന്നതു്. അറിയപ്പെട്ടതെല്ലാം ബ്രഹ്മമാണെന്നബോധത്തോടു കൂടി ഭേദബുദ്ധിയില്ലാതെ എപ്പോഴും ബ്രഹ്മഭാവത്തില്ത്തന്നെ മുഴുകികഴിയുന്നവര്ജീവന്മുക്തരെന്നും പറയപ്പെടുന്നു. പ്രസ്തുതരണ്ടുവര്ഗ്ഗത്തില്പ്പെട്ട മുനിമാരുടെയും മനോവൃത്തി പ്രശാന്തവും വിഷയനിവൃത്തിയുമാണ്. എന്നാല്രണ്ടു രൂപത്തിലാണെന്നേയുള്ളു. എങ്കിലും രണ്ടുകൂട്ടരും മൌനികള്തന്നെ.
കേവലം വാക്കിനെ മാത്രം അടക്കുന്നതിനാണ് വാങ്മൌനമെന്നു പറയുന്നത്. ബലാല്ക്കാരേണ ഇന്ദ്രിയങ്ങളെ അടക്കി വിഷയസമ്പര്ക്കമില്ലാതിരികികുന്നതു് അക്ഷമൌനമെന്നും പറയപ്പെടുന്നു. കര്മ്മങ്ങളെ മുഴുവന്വിട്ടു നിശ്ചേഷ്ഠനായിരിക്കുന്നതാണ് കാഷ്ഠമൌനം. പറയപ്പെട്ട മൂന്നു മൌനങ്ങളും നല്ലതുതന്നെ. പക്ഷേ ചിത്തവാസനകളടങ്ങിക്കഴിഞ്ഞാല്സംഭവിക്കുന്നതാണു് സൌഷുപ്ത മൌനം. ഒന്നിലും ഒരു തരത്തിലുള്ള ഭേദബുദ്ധിയും അപ്പോഴുണ്ടാവില്ല. രാത്രിയെന്നോ പകലെന്നോ സമാധിയെന്നോ വിഷയഗ്രഹണമെന്നോ ജാഗ്രത്തെന്നോ സുഷുപ്തിയെന്നോ ഉള്ള യാതൊരു ഭേദവുമില്ലാതെ ആദ്യന്തരഹിതവും ഏകവും നിരുപാധികവുമായ ബ്രഹ്മഭാവമൊഴിച്ചു മറ്റൊന്നിന്റെയും പ്രതീതിയില്ലാതിരിക്കും. അതുതന്നെ സൌഷുപ്തമൌനം.
നാനാതത്വസ്വരൂപമായ ജഗത്തെല്ലാം തന്നെയും അദ്വൈതബ്രഹ്മമല്ലാതെ മറ്റൊന്നമില്ലെന്നറിഞ്ഞു നിര്വ്വികല്പമായ ബ്രഹ്മഭാവത്തില്മുഴുകിയിരിക്കുന്നതുതന്നെ സൌഷുപ്തമൌനമെന്നു പറയപ്പെടുന്നു. ജഗല്സംബന്ധമില്ലാതെ ബ്രഹ്മൈക ഭാവനയായി ഭേദബുദ്ധിയില്ലാതെ സുഷുപ്തിക്കു തുല്ല്യമായുള്ള ഇരിപ്പിനെത്തന്നെയാണ് സൌഷുപ്തമൌനമെന്നുപറയുന്നതു്.
ാംഖ്യയോഗികളും യോഗയോഗികളും സൌഷുപ്തമൌനസ്ഥിതി ചെയ്യാറുണ്ട്. അല്ലെങ്കില്ജ്ഞാനംകൊണ്ടും യോഗസിദ്ധിയെകൊണ്ടും യോഗസ്ഥതിയെക്കൊണ്ടും ഭേദബുദ്ധിയെ നശിപ്പിച്ചു് സുഷുപ്തസ്ഥിതിയിലിരിക്കാം സമ്യക്ജ്ഞാനത്തെത്തന്നെയാണ് ാംഖ്യമെന്നു പറയുന്നതു്. യുക്തിയോടുകൂടുംവണ്ണമുള്ള അഭ്യാസംകൊണ്ട് പ്രാണാദിവായുക്കളെ ജയിച്ചു ക്ലേശരഹിതമായ കേവലസ്ഥിതിയിലിരിക്കുന്നവരെയാണ് യോഗയോഗികളെന്നും പറയുന്നതു്. ാംഖ്യവും യോഗവും രണ്ടു യോഗങ്ങളും രണ്ടുവിധ അനുഷ്ടാനസമ്പ്രദായങ്ങളുമാണെങ്കിലും ഇരുകൂട്ടരുടെയും പ്രാപ്യവസ്തു ഒന്നുതന്നെ.
മനസ്സെന്ന തത്വംതന്നെ വാസ്തവത്തില്ഇല്ലാത്തതാണു്. വിചാരങ്ങളെക്കൊണ്ടാണല്ലോ മനസ്സു് ഉള്ളതാണെന്നു തോന്നപ്പെടാന്ഇടയാവുന്നതു്. എന്നാല്വിചാരങ്ങളില്ഒന്നുപോലും സത്യമല്ല; എല്ലാം അസത്യമാണെന്നുവന്നാല്അസത്യങ്ങളായ വിചാരങ്ങള്ക്കാസ്പദമായ മനസ്സെങ്ങനെ സത്യമാവും? ഒരാള്സ്വപ്നത്തില്തന്റെ മരണത്തെ അനുഭവിക്കുന്നുവെന്നിരിക്കട്ടേ; അസത്യമായ മരണപ്രതീതിയെ പ്രദാനംചെയ്ത മനസ്സും അസത്യമല്ലാതെ സത്യമാകുന്നതെങ്ങനെ? വേണ്ടുംവണ്ണം വിചാരം ചെയ്യാനിടയാകുമ്പോള്മനസ്സു് ഇല്ലാത്തതാണെന്നു ബോധ്യമാകും. ഹേ, രാമാ, ഇല്ലാത്ത മനസ്സിനെ ലയിപ്പിച്ചു് ഇല്ലാതാക്കിതീര്ക്കലും പ്രാണങ്ങളെ നിശ്ചലങ്ങളാക്കലും വസ്തുസ്വരൂപത്തെ വിടാതെ അനുസന്ധാനം ചെയ്യലുമാകുന്ന മൂന്നഭ്യാസങ്ങള്തന്നെയാണു് മോക്ഷസാധനങ്ങള്‍. പറയപ്പെട്ട മൂന്നഭ്യാസങ്ങളില്ഏതെങ്കിലും ഒന്നു് സ്വാധീനമായാല്ത്തന്നെ മറ്റുരണ്ടും ക്രമേണ വന്നു ചേരുകയും ലക്ഷ്യമാകുന്ന കൈവല്യത്തെ പ്രാപിക്കാനിടയാവുകയും ചെയ്യും. വാസ്തവത്തില്പ്രാണനും മനസ്സും രണ്ടുതത്വങ്ങളാണെന്നുമാത്രമേയുള്ളു. അവയ്ക്ക് അന്യോന്യവൈരുധ്യമില്ല. അന്യോന്യൈക്യസ്ഥിതിയുണ്ടുതാനും. അവയില്ഏതെങ്കിലും ഒന്നു നിന്നാല്താമസമില്ല മറ്റേതും നിശ്ചലമായിത്തീരും. ഒരേതത്വത്തിന്റെ രണ്ടുരൂപങ്ങളാണു് മനസ്സും പ്രാണനുമെന്നോ, അല്ലെങ്കില്അന്യോന്യം ആധാരാധേയങ്ങളാണെന്നോ ഒക്കെപ്പറയാം. അത്രമാത്രം അന്യോന്യസംബന്ധത്തോടുകൂടിയവയാണു് പ്രാണനും മനസ്സും.
ഏതൊരു വസ്തുവിന്റെ നിരന്താനുസന്ധാനംകൊണ്ട് ഹേ രാമാ, പ്രാണനും മനസ്സും അത്യന്തൈകാഗ്രമായി വസ്തുവോടു തന്മയതയെ പ്രാപിക്കനിടയാവുന്നുവോ, സംശയമില്ല ഉടനെ വസ്തുവായിത്തീരുന്നു.
Courtesy : http://sreyas.in/satharudropakhyanam-laghuyogavasishtam-34#ixzz2KhoWRp7w

No comments:

Post a Comment