Saturday, February 2, 2013

സ്ഥിതപ്രജ്ഞന്റെ ലക്ഷണം



ഗീത രണ്ടാമദ്ധ്യായത്തിലാണ്‌ ജീവന്മുക്തനായ സ്ഥിതപ്രജ്ഞനെക്കുറിച്ച്‌യയും യോഗബുദ്ധിയേയുംകുറിച്ച്‌ വിശദമായി കേട്ടുകഴിഞ്ഞ അര്‍ജുനന്‍ സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ കെട്ടും മട്ടും എന്തൊക്കെയാണെന്ന്‌ ഭഗവാനോട്‌ ചോദിക്കുന്നു, സ്ഥിതപ്രജ്ഞന്റെ സംഭാഷണം ഏത്‌ രീതിയിലുള്ളതാണ്‌? അദ്ദേഹത്തിന്റെ ഇരിപ്പും നടപ്പും എങ്ങനെയൊക്കെയാണ്‌ എന്ന്‌.

ഇവിടെ പ്രജ്ഞയെന്ന പദംകൊണ്ട്‌ സത്യബോധമെന്നാണര്‍ത്ഥമാക്കുന്നത്‌. സത്യബോധം സ്ഥിതമെന്നും അസ്ഥിതമെന്നും രണ്ടുതരത്തിലുണ്ട്‌. ഒരു ജാരപുരുഷനില്‍ അനുരക്തനായ സ്ത്രീ തന്റെ കൃത്യങ്ങളെല്ലാം അനുഷ്ഠിക്കുന്നുണ്ടെങ്കിലും തനിക്കായി നിശ്ചയിട്ടുള്ള ഗൃഹകാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നുണ്ടെങ്കിലും അവളുടെ ബുദ്ധി എപ്പോഴും ജാരപുരുഷനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുന്നു. അനുഷ്ഠിച്ചുതീരുന്നതോടെ മറ്റ്‌ കൃത്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ പരവൈരാഗ്യം നേടിയ സാധകന്‍ യോഗാഭ്യാസപാടവംകൊണ്ട്‌ ചിത്തത്തെ പൂര്‍ണമായും വശീകരിച്ച്‌ സത്യബോധം കൈവരിച്ചാല്‍ പിന്നെ ഇടവിടാതെ സത്യാനുഭൂതിയില്‍ത്തന്നെ മുഴുകുന്നു. ലോകകാര്യങ്ങള്‍ അനുഷ്ഠിച്ചുതീരുന്ന മാത്രയില്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ്‌ സ്ഥിതമായ സത്യബോധം.

പരവൈരാഗ്യമോ, യോഗാഭ്യാസപാടവമോ നേടിയിട്ടില്ലാത്ത ചിലര്‍ക്കും പുണ്യവിശേഷംകൊണ്ട്‌ ചിലപ്പോള്‍ അല്‍പ്പസമയത്തേക്ക്‌ തത്ത്വജ്ഞാനമുണ്ടായെന്ന്‌ വരാം. എന്നാല്‍ അത്‌ തുടര്‍ന്ന്‌ നില്‍ക്കാനിടവരുന്നില്ല. മായ പെട്ടെന്ന്‌ അതിനെ മായ്ച്ചുകളയുന്നു. ഇതാണ്‌ അസ്ഥിതമായ സത്യബോധം. സാധനാനുഷ്ഠാനംകൊണ്ട്‌ കാലാന്തരത്തില്‍ ഇത്‌ സ്ഥിതമായിത്തീരുന്നതാണ്‌. ~~~ ജി. ബാലകൃഷ്ണന്‍ നായര്‍



ജ്ഞാനേശ്വരി - ഭാഷ്യം വായിക്കുക.

ശ്ലോകം 54
അര്‍ജുന ഉവാച:
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ!
സ്ഥിതധീഃ കിം പ്രഭാഷേത
കിമാസീത വ്രജേത കിം?

അര്‍ത്ഥം: അല്ലയോ കേശവാ, സമാധിയിലിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ ഇരിക്കുന്നു? എങ്ങനെ നടക്കുന്നു?

ഭാഷ്യം: അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ചുഛ അല്ലയോ കാരുണ്യമൂര്‍ത്തേ! ഞാന്‍ ഇതേപ്പറ്റി ചില സംശയങ്ങള്‍ ചോദിക്കുകയാണ്. ദയവായി മറുപടി പറഞ്ഞാലും.
ഇതു കേട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ അത്യന്തം ആമോദത്തോടെ അരുള്‍ ചെയ്തു: അര്‍ജ്ജുനാ, നിന്റെ മനസ്സിലുള്ള ഏത് ചോദ്യവും നിര്‍ബ്ബാധം ചോദിച്ചുകൊള്ളുക.
അര്‍ജ്ജുനന്‍ ചോദിച്ചു: അല്ലയോ കൃഷ്ണാ, സ്ഥിതപ്രജ്ഞനെന്നു വിളിക്കാവുന്നതാരെയാണ്? എങ്ങനെയാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? അദ്ദേഹം ആവിര്‍ഭവിക്കുന്നത് എപ്രകാരമാണ്? അദ്ദേഹത്തെ തിരിച്ചറിയുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? സമാധിസുഖം നിരന്തരമായി അനുഭവിക്കുന്ന ഒരുവന്‍ ഏത് ഭാവത്തിലാണ് ഇരിക്കുന്നത്? അല്ലയോ ശ്രീകാന്തനായ ഭഗവാനേ, ഇതേപ്പറ്റിയെല്ല‍ാം എനിക്ക് പറഞ്ഞുതന്നാലും.
അപ്പോള്‍ പരമമായ പരാശക്തിയുടെ അവതാരവും പതിനാറുലക്ഷണങ്ങളുടെയും ദിവ്യമാഹാത്മ്യംകൊണ്ട് പരിലസിക്കുന്നവനുമായ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു.

ശ്ലോകം 55
ശ്രീഭഗവാനുവാച:
പ്രജഹാതി യദാ കാമാന്‍
സര്‍വാന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ
സ്ഥിതപ്രജ്ഞസ്തദോച്യതേ

അര്‍ത്ഥം: അല്ലയോ പാര്‍ത്ഥാ, മനസ്സിലിരിക്കുന്ന എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ട്, ആത്മാവ് കൊണ്ടു ആത്മാവില്‍ തന്നെ ആനന്ദം അനുഭവിക്കുന്ന ആളാണ് സ്ഥിതപ്രജ്ഞാന്‍.

ഭാഷ്യം: അര്‍ജ്ജുനാ, കേള്‍ക്കുക. ആത്മാവിന്റെ ആനന്ദത്തിന് തടസ്സമായി ഭവിക്കുന്നത് മനസ്സിന് വിഷയസുഖങ്ങളിലുണ്ടാകുന്ന ആസക്തിയാണ്‌. നിത്യതൃപ്തനും ഇച്ഛാപൂര്‍ത്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടു കൂടിയവനും വിഷയങ്ങളാകുന്ന ചെളിക്കുണ്ടിലേക്ക്‌ തലകുത്തിവീഴാന്‍ ഇടയാകുന്ന ഇന്ദ്രിയസുഖങ്ങളെ നിശ്ശേഷം വെടിഞ്ഞവനും സ്വന്തം ആത്മാവില്‍ ത്തന്നെ മുഴുകി ആനന്ദം കണ്ടെത്തുന്നവനുമായ ഒരുവന്‍ സ്ഥിതപ്രജ്ഞാനാണ്.

ശ്ലോകം 56
ദുഃഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ
സ്ഥിതധീര്‍ മുനിരുച്യതേ

അര്‍ത്ഥം: ദുഖങ്ങളില്‍ വ്യാകുലനാകാത്തവനും സുഖങ്ങളില്‍ തല്പരനാകാത്തവനും കാമക്രോധഭയങ്ങളില്ലാത്തവുമായ മുനിയാണ് സ്ഥിതപ്രജ്ഞന്‍ - നിശ്ചലജ്ഞാനി.

ഭാഷ്യം: നാനാപ്രകാരത്തിലുള്ള ദുഖത്തിലും കുണ്ഠിതപ്പെടാത്ത ചിത്തത്തോടുകൂടിയവനും കൂടുതല്‍ സുഖത്തിനായി ആഗ്രഹിച്ചു അതിന്റെ കുരുക്കില്‍ പെടാത്തവനുമായ ഒരുവനില്‍ കാമമോ ക്രോധമോ ഉണ്ടാവുകയില്ല. അവന്‍ ഭയത്തില്‍ നിന്നു മോചിതനായിരിക്കും. അവന്‍ എപ്പോഴും ആത്മസുഖത്തില്‍ മുഴുകിയിരിക്കും. അവന്‍ പരിമിതികള്‍ക്കും പ്രശസ്തിക്കും അതീതനായിരിക്കും. ഇപ്രകാരമുള്ള അവസ്ഥയില്‍ സദാ സ്ഥിതിചെയ്യുന്ന ഒരു മുനിയെ സ്ഥിതപ്രജ്ഞന്‍ എന്നുപറയുന്നു.

ശ്ലോകം 57
യഃ സര്‍വത്രാനഭിസ്നേഹഃ
തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യപ്രജ്ഞാ പ്രതിഷ്ഠിതാ

അര്‍ത്ഥം: ദേഹം, ധനം തുടങ്ങിയ യാതൊന്നിലും മമത ഇല്ലാത്തത് ആര്‍ക്കാണോ, ശുഭകാര്യങ്ങളില്‍ സന്തോഷമോ അശുഭകാര്യങ്ങളില്‍ ദ്വേഷമോ പ്രകടിപ്പിക്കാത്തവന്‍ ആരാണോ, അങ്ങനെയുള്ള ഒരുവന്റെ ജ്ഞാനം സുസ്ഥിരമാകുന്നു.

ഭാഷ്യം: ഉത്തമാന്മാര്‍ക്കും അധമാന്മാര്‍ക്കും നിഷ്പക്ഷമായ രീതിയില്‍ പ്രകാശം നല്‍കുന്ന പൗര്‍ണമിചന്ദ്രനെപ്പോലെ അവന്‍ എല്ലാവരോടും ഒരേ വിധത്തില്‍ പെരുമാറുന്നു. ജീവജാലങ്ങലോടുള്ള സമഭാവനയിലും കാരുണ്യത്തിലും അവന്റെ മനസ്സിന് ഒരിക്കലും മാറ്റമുണ്ടാവുകയില്ല. അവന്‍ നല്ലത് വരുമ്പോള്‍ ആഹ്ലാദിക്കുകയോ അല്ലല്‍ വരുമ്പോള്‍ തളരുകയോ ചെയ്യുകയില്ല. ഇപ്രകാരം ഇമ്പത്തില്‍ നിന്നും തുമ്പത്തില്‍ നിന്നും മോചനം നേടി ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്നവന്‍ സ്ഥിതബുദ്ധിയാണ്.

ശ്ലോകം 58
യദാ സംഹരതേ ചായം
കൂര്‍മോശങ്ഗാനീവ സര്‍വശഃ
ഇന്ദ്രിയാണിന്ദ്രിയാര്‍ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

അര്‍ത്ഥം: ആമ അതിന്റെ അവയവങ്ങളെ എല്ലാ ഭാഗത്തുനിന്നും ഉള്ളിലേക്ക് വലിക്കുന്നതുപോലെ ഈ യോഗി (സ്ഥിതപ്രജ്ഞാന്‍) എപ്പോഴാണ് സകല വിഷയങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നത്, അപ്പോള്‍ അവന്റെ ജ്ഞാനം സ്ഥിരമായി ഭവിക്കുന്നു.

ഭാഷ്യം: ഒരു ആമ അതിന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ പുറത്തേക്ക് നീട്ടുകയോ അകത്തേക്ക് വലിക്കുകയോ ചെയ്യുന്നു. അപ്രകാരം ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രണത്തില്‍ വയ്ക്കുകയും സ്വേച്ഛാനുസാരം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവന്റെ ജ്ഞാനം ഉറച്ചതാണെന്ന് അറിഞ്ഞാലും.

ശ്ലോകം 59
വിഷയാ വിനിവര്‍ത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവര്‍ജ്യം രസോശ പ്യസ്യ
പരം ദൃഷ്ട്വാ നിവര്‍ത്തതേ

അര്‍ത്ഥം: വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സ് അനുഷ്ടിക്കുന്ന ഒരുവനില്‍ നിന്ന് ഇന്ദ്രിയവിഷയങ്ങള്‍ ക്രമേണ അകന്നുപോകുന്നു. പക്ഷേ, അവയിലുള്ള രസം (അഭിലാഷം) അവനില്‍ അവശേഷിക്കുന്നു. എന്നാല്‍ പരമാത്മദര്‍ശനത്തില്‍ ഈ രസങ്ങളും കൂടി ഒഴിഞ്ഞു പോകുന്നു.

ഭാഷ്യം: അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധാര്‍ഹമായ ഒരു കാര്യം ഞാന്‍ പറയ‍ാം. സംയമനത്തില്‍ കൂടി ഇന്ദ്രിയങ്ങളെ ഉപേക്ഷിച്ചു തപസ്സുചെയ്യുന്ന ഒരുവന്‍ അവന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അവയിലുള്ള രസത്തെ (അഭിലാഷങ്ങളെ) നിയന്ത്രിക്കാന്‍ കഴിയാതെ വിവിധ തരത്തിലുള്ള ഇന്ദ്രിയവിഷയങ്ങളുടെ കുരുക്കില്‍പ്പെട്ടു വലയുന്നു. ഒരു വൃക്ഷത്തിന്റെ മുകള്‍ഭാഗത്തെ പടര്‍പ്പുകള്‍ മുറിച്ചുമാറ്റുകയും അതേസമയം അതിന്റെ ചുവട്ടില്‍ വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്‌താല്‍ ആ വൃക്ഷത്തെ നശിപ്പിക്കാന്‍ കഴിയുമോ? വേരുകള്‍ക്ക് വെള്ളം ലഭിക്കുന്ന ആ വൃക്ഷം നാലു ഭാഗങ്ങളിലേയ്ക്കും വളര്‍ന്നു പന്തലിക്കും. അതുപോലെ, അഭിലാഷങ്ങള്‍ ഇന്ദ്രിയഭോഗങ്ങളെ പരിപോഷിപ്പിക്കും. എന്നാല്‍, ബ്രഹ്മസാക്ഷാത്കാരത്തില്‍ അവന്റെ രസങ്ങളും അവനെ വിട്ടകലുന്നു. താന്‍ തന്നെയാണ് ബ്രഹ്മമെന്ന ജ്ഞാനം ഉദിക്കുമ്പോള്‍ ദേഹബുദ്ധി അവനെ കൈവെടിയുകയും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കാതാവുകയും ചെയ്യുന്നു.

ശ്ലോകം 60
യതതോഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തിപ്രസഭം മനഃ

അര്‍ത്ഥം: അല്ലയോ കൌന്തേയാ,
ഇന്ദ്രിയങ്ങള്‍, മോക്ഷത്തിനായിക്കൊണ്ട് പ്രയത്നം ചെയ്യുന്ന വിവേകിയായ ഒരു പുരുഷന്റെ മനസ്സിനെപ്പോലും ഇളക്കിയതിനുശേഷം ബലാല്‍ക്കാരമായി വിഷയങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നു.

ഭാഷ്യം: ഇന്ദ്രിയങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തന്നെ അത് അനിയന്ത്രിതമായിത്തീരുന്നു. യമനിയമാദികള്‍കൊണ്ട് സംരക്ഷണവലയം സൃഷ്ടിച്ച്, മതാനുഷ്ടാനങ്ങള്‍ കൊണ്ട് ബലം ആര്‍ജ്ജിച്ചു മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവര്‍ക്ക്‌ തീവ്രമായ പോരാട്ടം അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ആക്രമണസ്വഭാവം അപ്രകാരമാണ്. ഈ ഇന്ദ്രിയവിഷയങ്ങള്‍ അലൗകികശക്തികളുടെ കപടവേഷത്തില്‍ വന്നു ഇന്ദ്രിയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ഒരുവന്റെ മനസ്സിനെ ചലിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സ് അനിയന്ത്രിതമായി ഇന്ദ്രിയങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാല്‍ക്കല്‍ വീഴേണ്ടിവരും. ഇന്ദ്രിയങ്ങളുടെ പ്രാഭവം അങ്ങനെയുള്ളതാണ്.
Courtesy : http://sreyas.in/jnaneshwari-samkhya-yogam-54-60#ixzz2JoiUR0t7

പ്രാണായാമം Pranayama


യോഗപരിശീലനത്തിന്റെ എട്ടുപടികളാണ്‌ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവ. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രം എന്ന അഞ്ചുഗുണങ്ങള്‍ പാലിക്കുന്നതാണ്‌ ആദ്യപടിയായ യമം. പിന്നെ നിയണം. നാം പാലിക്കേണ്ട അഞ്ച്‌ ആചാരനിയമങ്ങള്‍. ഇതില്‍ ആദ്യത്തേത്‌ ശൗചം. ശരീര-മനസ്സുകളുടെ പരിശുദ്ധി. രണ്ടാമതായി സന്തോഷം-സംതൃപ്തി വളര്‍ത്തണം. മൂന്നാമത്തെ നിയമം തപസ്‌. ജീവിതത്തില്‍ കുറെയൊക്കെ തപോനിഷ്ട വേണ്ടതാണ്‌. ആദ്ധ്യാത്മിക സാധനയില്‍ കര്‍ശനിനിഷ്ട കുറച്ച്‌ ഓരോ തലമുറയും അതിന്‌ മുന്‍പത്തെ തലമുറയേക്കാള്‍ മൃദുലഹൃദയരാണ്‌. ഈ കരുത്തില്ലാത്തവര്‍ക്ക്‌ ഒന്നും നേടാന്‍ സാദ്ധ്യമല്ല. നാലാമത്തേതാണ്‌ സ്വാധ്യായം. സ്വയം പഠിക്കല്‍. സ്വാദ്ധ്യായമെന്നാല്‍ വായിക്കുന്നത്‌ മനനം ചെയ്ത്‌ സ്വന്തമാക്കല്‍.
പതജ്ഞലിയുടെ യോഗമാര്‍ഗ്ഗത്തിലെ മൂന്നാമത്തെ പടി ആസനമാണ്‌. വളരെ നേരം ഒരു പ്രതിമപോലെ ഇരിക്കാന്‍ സാധിച്ചേക്കാം. അതുകൊണ്ട്‌ എന്തുലാഭം. ആദ്ധ്യാത്മികാംക്ഷയെങ്കിലും വേണം. എന്നാല്‍ ആസനം സാധനയിലുപകരിച്ചേക്കാം.

നാലാമത്തെ പടിയാണ്‌ പ്രാണായാമം. പ്രാണായാമത്തില്‍ ശ്വാസനിരോധം ചെയ്യുന്നു. മനസ്‌ വളരെ നിയന്ത്രിതമായാല്‍ അതിന്‌ അദ്ധ്യാത്മഭാവനയുള്ള സമയത്ത്‌, പ്രാണായാമം കൊണ്ട്‌ ഉന്നതബോധതലത്തിലേക്കുകയരാം. അഞ്ചാമത്തെ പടിയാണ്‌ പ്രത്യാഹാരം – വേര്‍പെടുത്തല്‍. എല്ലാറ്റില്‍നിന്നും മനസ്സിനെ വേര്‍പെടുത്തണം. മനസ്സിനെ വേര്‍പെടുത്താന്‍ അഭ്യസിച്ചില്ലെങ്കില്‍ അത്‌ വേവലാതികളെ ക്ഷണിച്ചുവരുത്തലാവും.

ആറാമത്തെപടിയാണ്‌ ധാരണ. ഒരു പ്രത്യേക ബോധകേന്ദ്രത്തില്‍ മനസ്സിനെ കുറച്ചുനേരം ഒരു ദിവ്യവിഷയത്തില്‍, മന്ത്രത്തില്‍, അഥവാ പവിത്രവും ആനന്ദവുമായ രൂപത്തില്‍ നിര്‍ത്തുക എന്നതാണിതിനര്‍ത്ഥം. ആദ്യം നിങ്ങളുടെ ബോധകേന്ദ്രം ഏതാണെന്നറിഞ്ഞ്‌ പിന്നെ മനസ്സിനെ അവിടെ ഏകാഗ്രമാക്കണം.

ഈശ്വരനെപ്പറ്റി ഏകമാത്രചിന്ത നിരന്തരധാരയായി പുലര്‍ത്തുന്നതാണ്‌ ഏഴാമത്തെ പടിയായ ധ്യാനം. ഇവിടെ ഏകാഗ്രതയ്ക്ക്‌ കൂടുതല്‍ ആഴവും സമയദൈര്‍ഘ്യവുമുണ്ട്‌. നിങ്ങള്‍ ഈശ്വരബോധത്തില്‍ മുഴുകിയിരിക്കുന്നു. അത്‌ സമാധി. അഥവാ ബോധീതീതാവസ്ഥ. എന്ന ഉയര്‍ന്ന അവസ്ഥയിലേക്ക്‌ നയിക്കുന്നു. ധ്യാനം ആത്മപൂജയാണ്‌ – സത്യത്തിലും സൂക്ഷ്മാര്‍ത്ഥത്തിലും ഈശ്വരനെ ആരാധിക്കാനുള്ള യത്നം.

- യതീശ്വരാനന്ദ സ്വാമികള്‍

പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ്‌ രേചകം. തുടര്‍ന്ന്‌ ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക്‌ ശ്വസിക്കുക. ഇതാണ്‌ പൂരകം. എന്നിട്ട്‌ ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ്‌ കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്‌. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്‌.
നിശ്വസിക്കുന്നത്‌ അതായത്‌ അകത്തേക്ക്‌ വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത്‌ അതായത്‌ പുറത്തേക്ക്‌ വിടുന്നത്‌ പ്രാണനുമാണ്‌. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ്‌ നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക്‌ ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ്‌ നിശ്ചലമായി നില്‍ക്കുന്നു.

പ്രാണന്‍ ഉച്ഛ്വസിച്ച്‌ അതായത്‌ പുറത്തേക്കുവിട്ട്‌ അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത്‌ ഉള്ളിലേക്ക്‌ കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ്‌ ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന്‌ ശേഷം ആന്തരകുംഭവവും രേചകത്തിന്‌ ശേഷം ബാഹ്യകുംഭകവും എന്ന്‌ സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത്‌ ശ്വാസം പുറത്തേക്കു വിന്നടുത്‌ ആന്തരകുംഭകത്തിന്‌ തടസമാണ്‌. അതുപോലെ നിശ്വാസം ആയത്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുന്നത്‌ ബാഹ്യകുംഭകത്തിനും തടസമാണ്‌. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!

പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം.

ജി . ബാലകൃഷ്ണന്‍നായര്‍



‘യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്ഷയേ
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ”
“പ്രാണായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലെ അശുദ്ധി ക്ഷയിക്കുകയും ജ്ഞാനം പ്രകാശിക്കുകയും ചെയ്യുന്നു.” മോക്ഷം ലഭിക്കുന്നതുവരെ അവന്റെ ആത്മജ്ഞാനം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്‍ണം മുതലായ ലോഹങ്ങളെ ചുട്ടുപഴുപ്പിച്ചാല്‍ അവയിലെ മാലിന്യം നീങ്ങി ശുദ്ധമാകുന്നതുപോലെ, പ്രാണായാമം ചെയ്യുന്നവന്റെ മനസ്‌ മുതലായ ഇന്ദ്രിയങ്ങളുടെ ദോഷമെല്ലാം നശിച്ച്‌ നിര്‍മലമാകുന്നു.

പ്രാണവായുവിനെ ശക്തിപൂര്‍വം പുറത്തേക്കു വിട്ട്‌ ആകാവു ന്നത്ര സമയം വെളിയില്‍ നിരോധിച്ചു നിര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ മൂലേന്ദ്രിയത്തെമുകള്‍ഭാഗത്തേക്ക്‌ തെല്ലൊന്നു ആകര്‍ഷിച്ചുനിര്‍ത്തണം. ഇങ്ങനെയായാല്‍ പ്രാണവായുവിനെകൂടുതല്‍ സമയം തടുത്തുനിര്‍ത്തുവാന്‍കഴിയും. വിഷമം അനുഭവപ്പെടുമ്പോള്‍ വായുഅല്‍പാല്‍പമായി ഉള്ളിലേക്കു വലിച്ചെടുക്കുകപിന്നീട്‌ അതിനെ മുമ്പിലത്തെ മട്ടില്‍ തന്നെ പുറത്തേക്കു വിടുക അങ്ങനെ ശക്തിയും ഇച്ഛയുംഉള്ളിടത്തോളം ആവര്‍ത്തിക്കുക. ആ സമയത്തെല്ലാം മനസാ ഓംകാരം ജപിക്കണം. ഇപ്രകാരം അനുഷ്ഠിച്ചാല്‍ ആത്മാവിനും മനസ്സിനും പരിശുദ്ധിയും സ്ഥിരതയും ലഭിക്കും.

പ്രാണായാമം നാലുവിധമുണ്ട്‌. ഒന്നാമത്തേത്‌ ബാഹ്യവിഷയം. ദീര്‍ഘനേരം പ്രാണനെ വെളിയില്‍ നിര്‍ത്തുക എന്നര്‍ഥം. രണ്ടാമത്തേത്‌ ആഭ്യന്തരം. പ്രാണനെ കഴിയുന്നത്ര ഉള്ളിലൊതുക്കി നിര്‍ത്തുന്നതുകൊണ്ട്‌ ആഭ്യന്തരം എന്നു പറയു ന്നു. മൂന്നാമത്തേത്‌ സ്തംഭവൃത്തിയാണ്‌. വായുവിനെയഥാശക്തി സ്തംഭിപ്പിച്ചു നിര്‍ത്തുന്നതുകൊണ്ട്‌ സ്തംഭവൃത്തിയെന്നു പറയുന്നു. നാലാമത്തേത്‌ ബാഹ്യാഭ്യന്തരാക്ഷേപിയാണ്‌. പ്രാണന്‍ഉള്ളില്‍ നിന്ന്‌ പുറത്തേക്കു പോകുമ്പോള്‍ അങ്ങനെ വിടാതെ അതിനു വിരുദ്ധമായി പുറത്തുനിന്ന്‌ അകത്തേക്കു പ്രാണനെ വലിക്കുകയും അകത്തേക്കു വരുമ്പോള്‍, അകത്തുനിന്നു തടഞ്ഞു പുറത്തു നിര്‍ത്തുകയും ചെയ്യുന്നതാണ്‌ ബാഹ്യാഭ്യന്തരവിഷയം. ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകളനുഷ്ഠിച്ച്‌ പ്രാണായാമം ശീലിച്ചാല്‍ രണ്ടിന്റെയും ഗതി നിലച്ച്‌ പ്രാണന്‍ വശഗമാവുകയും തദ്വാരാ മനസും ഇന്ദ്രിയങ്ങളുംസ്വാധീനമാവുകയും ചെയ്യും. ബലവും പുരുഷാര്‍ഥവും വര്‍ദ്ധിച്ച്‌ ബുദ്ധി തീഷ്ണവും സൂക്ഷ്മവും ആവുകയും സൂക്ഷ്മവും കഠിനവുമായ വിഷയങ്ങള്‍ പോലും പ്രയാസം കൂടാതെഗ്രഹിക്കുവാന്‍ കഴിയുകയും ചെയ്യും. കൂടാതെശരീത്തില്‍ വീര്യവൃദ്ധിയുണ്ടാവുകയും ബലം,പരാക്രമം, ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങള്‍ഉണ്ടാവുകയും അല്‍പകാലം കൊണ്ട്‌ സകലശാസ്ത്രങ്ങളും പഠിച്ചു വയ്ക്കുവാന്‍ കഴിയുകയുംചെയ്യും. സ്ത്രീകളും ഇപ്രകാരം യോഗാഭ്യാസം ചെയ്യാവുന്നതാണ്‌.

- മഹര്‍ഷി ദയാനന്ദസരസ്വതി


സത്തയില്ലാതെ (പൊള്ളയായി) മീതെ പൊങ്ങിക്കിടക്കുന്നതിനെ താഴ്ത്തണമെങ്കില്‍ അതിന്‌ തക്ക ഉപായങ്ങള്‍ സ്വീകരിക്കണം. പ്രാണായാമം ഇത്തരം ഒരുപായമാണ്‌. താല്‍ക്കാലികമായിട്ടെങ്കിലും മനസിനെ അടക്കാന്‍ അത്‌ സഹായിക്കുന്നു. അങ്ങനെ തല്‍ക്കാലം ശാന്തമായ മനസിനെ അതിന്റെ പാട്ടില്‍ വിടരുത്‌. അത്‌ നിശേഷം ഇല്ലാതാവുന്നതുവരെ ഇടവിടാതെ മൂലത്തിലേക്ക്‌ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കണം. അത്തരം പരിശ്രമം കൊണ്ടേ അത്‌ ഹൃദയത്തില്‍ അമര്‍ന്ന്‌ ലയിക്കൂ.

അല്ലെങ്കില്‍ പൊങ്ങിക്കിടക്കുന്ന മനസ്‌ ആ സത്സംഗം കൊണ്ട്‌, സത്യമറിഞ്ഞ ജ്ഞാനികളുടെ സാമീപ്യംകൊണ്ട്‌ ആ ഭാരത്താല്‍ താണുതാണുപോയി അലിഞ്ഞുചേരും. രണ്ടുവിധമുണ്ട്‌ സത്സംഗം. തന്റെ ഉള്ളില്‍ത്തന്നെ തേടിയിരുത്തുന്നതൊന്ന്‌. മനസ്‌ അത്രയ്ക്കും അന്തര്‍മുഖമാവാത്തവര്‍ സത്സംഗത്തില്‍ ഹാര്‍ദ്ദവമായി മുഴുകണം. ഗുരുകൃപയും രണ്ടുവിധമുണ്ട്‌. പ്രത്യക്ഷത്തില്‍ സ്വരൂപത്തോടെ കാണപ്പെടുന്ന ഗുരു ശിഷ്യന്റെ മനസിനെ ഉള്ളിലേക്ക്‌ തള്ളുന്നു. ഗുരുതന്നെ ശിഷ്യന്റെ ഉള്ളിന്നുള്ളിലുള്ള ആത്മസ്വരൂപമായി ശിഷ്യനെ തന്നില്‍ക്കൂടി ഉള്ളിലേക്കാനയിച്ച്‌ അനുഗ്രഹിക്കുന്നു.

ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ മനസ്‌ ഏകാഗ്രമാവുന്നില്ല എന്ന പ്രശ്നം തലപൊക്കുന്നു. പ്രാണനെ (പ്രാണായാമംകൊണ്ട്‌) കുറച്ച്‌ ക്രമപ്പെടുത്തിയാല്‍ ധ്യാനത്തിനനുകൂലമായ ചിത്തശുദ്ധിയുണ്ടാവുന്നു. വാസനകളാല്‍ മനസ്‌ അന്തര്‍മുഖമാവുന്നില്ല. പ്രാണായാമംകൊണ്ടും സത്സംഗം കൊണ്ടും ആ തടസം നീങ്ങിക്കിട്ടുന്നു. വാസ്തവത്തില്‍ മനസെപ്പോഴും ഹൃദയത്തില്‍തന്നെ വര്‍ത്തിക്കുന്നുവെങ്കിലും തന്നില്‍ ഒളിഞ്ഞുകിടക്കുന്ന വാസനാസമൂഹത്താല്‍ വിക്ഷേപമുണ്ടാവുന്നു. മുകളില്‍ പറഞ്ഞതുപോലെ വാസനകളെ പതുക്കെപ്പതുക്കെ ഒതുക്കി ഒതുക്കി വീണ്ടും വീണ്ടും ധ്യാനത്തില്‍ ലയിച്ചാല്‍ കാലക്രമേണ വാസനകള്‍ക്ക്‌ ശക്തികുറഞ്ഞ്‌ അവ മാഞ്ഞുപോകുന്നു. ശാന്തമായ നിലയ്ക്ക്‌ തടസമില്ലാതാവുന്നു.

പ്രാണായാമംകൊണ്ട്‌ തല്‍ക്കാലം ധ്യാനത്തിനുകൂലമായി മനസടങ്ങുന്നു. എന്നാല്‍ വാസനകള്‍ ഉള്ളിലൊളിച്ചിരിക്കുന്നു. നിരന്തരധ്യാനം കൊണ്ടേ അവ നിശേഷം ഇല്ലാതാവൂ. വാസനകള്‍ നശിച്ച്‌ മനസ്‌ – വാസനകളില്‍ നിന്നും മുക്തമായ മനസ്‌ – ആത്മാകാരമായിത്തീരുന്നു. ആ നിലയില്‍ അന്യമായി വേറൊന്നുമില്ല. അതിനാല്‍ യാതൊരു തടസവും ഇല്ലാതെ ആത്മാനുഭൂതി മാത്രമാവുന്നു അവിടെ.

- രമണ മഹര്‍ഷി

വ്യക്തിയുടെ മനസ്സ്‌ പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രോതസ്സില്‍നിന്നാണ്‌ നമ്മുടെ മാനസികശക്തി വരുന്നത്‌. ഈ മാനസികശക്തിയെ എങ്ങനെ നിയന്ത്രിച്ച്‌ വേണ്ട വഴിക്കു തിരിക്കാമെന്ന്‌ നമുക്കറിയണം. ഈ ശക്തി താണകേന്ദ്രങ്ങളിലേക്ക്‌ ഇന്ദ്രിയങ്ങളിലൂടെ പുറത്തേയ്ക്കൊഴുകാതിരിക്കാനും, വ്യര്‍ത്ഥമായ ചിന്ത, വേവലാതിപ്പെടല്‍, സംഭാഷണം എന്നിവയിലൂടെ പാഴായിപ്പോകാതിരിക്കാനും നിയന്ത്രണം ആവശ്യമാണ്‌. ഇത്‌ തുടക്കത്തില്‍ അല്‍പം വിഷമമായിരിക്കും. അതൊഴിവാക്കാനാവില്ല. സിദ്ധന്‌ ഇത്തരം നിയന്ത്രണമാവശ്യമില്ല. അയാളുടെ മാനസികശക്തി മുഴുവന്‍ ഉയര്‍ന്ന ചാലുകളിലൂടെ ഒഴുകുന്നു.
എന്നാല്‍ നമ്മുടെ കാര്യത്തില്‍ ബോധപൂര്‍വ്വമായ നിയന്ത്രണം വളരെ പ്രധാനമാണ്‌. നിര്‍ബ്ബന്ധപൂര്‍വകമായ നിയന്ത്രണമാണ്‌. ചില മന:ശാസ്ത്രജ്ഞര്‍ വികാരങ്ങളെ അമര്‍ത്തലെന്നു പറയുന്നത്‌; ആ അമര്‍ത്തല്‍ ചിലര്‍ക്ക്‌ ദോഷകരമാണ്‌. എന്നാല്‍ ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം സൗമ്യമായി ചെയ്യുന്ന നിയന്ത്രിണം അദ്ധ്യാത്മജീവിത്തിന്നുമാത്രമല്ല, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്നും ആവശ്യമാണ്‌. ഇവിടെ ഭാരതീയ മന:ശാസ്ത്രം പാശ്ചാത്യമന:ശാസ്ത്രത്തോട്‌ വിയോജിക്കുന്നു.

പ്രപഞ്ചോര്‍ജ്ജം എല്ലാവരിലൂടെയും ഒഴുകുന്നുണ്ട്‌. നാമെല്ലാം ഏറെക്കുറെ അതിന്റെ ഉപകരണങ്ങളാണ്‌. എന്നാല്‍ ഈ ശക്തി അധോകേന്ദ്രങ്ങളിലൂടെ പ്രകടമാവുന്നതു ബോധപൂര്‍വ്വം തടഞ്ഞ്‌ ഉന്നതകേന്ദ്രങ്ങളിലൂടെ പ്രകടമാവാന്‍ അനുവദിക്കുമ്പോള്‍ നമുക്കെപ്പോഴും ഉന്മേഷം തോന്നുന്നു. വിചാരതലത്തില്‍ വാര്‍ദ്ധക്യബാധയില്ല. നമ്മുടെ പൂര്‍വ്വസംസ്കാരങ്ങളും വാസനകളും കാരണം ഉന്നതകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. അപ്പോള്‍ മനസ്‌ താഴേക്ക്‌ വലിക്കപ്പെടുകയും ഒരു വടംവലി നടക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതൊഴിവാക്കാവതല്ല. ഈ ശക്തിപ്രവാഹം നമുക്കൊരിക്കലും തടയാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ഇച്ഛാശക്തിയുപയോഗിച്ച്‌, ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം, അതിന്ന്‌ ഒരു ഗതിമാറ്റം വരുത്താവുന്നതാണ്‌.

ബോധപൂര്‍വ്വം ബുദ്ധിചെലുത്തി ചിന്തിക്കണം. ബോധപൂര്‍വ്വമുള്ള ചിന്ത തടസ്സങ്ങളെ അകറ്റുന്നു. അപ്പോള്‍ കൂടുതല്‍ മന:ശക്തി കൈവരുന്നു.
ആദ്യം ഇച്ഛാശക്തിയുപയോഗിച്ച്‌ ബോധപൂര്‍വ്വം ഈ പ്രവാഹത്തെ ഉണര്‍ത്തുക. പിന്നെ അത്‌ മുന്നോട്ടുപോകും. ബോധപൂര്‍വ്വം പുതിയ ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ യത്നിക്കുക. ബോധപൂര്‍വ്വം പുതിയ ചിന്താസരണികളും അതു പ്രകടിപ്പിക്കാനുള്ള വഴികളും കണ്ടെത്തുക. അപ്പോള്‍ മന:ശക്തിയെ നേര്‍വഴിക്കു തിരിച്ചുവിടുന്നത്‌ നിഷ്പ്രയാസം സഹജമായി സാധിക്കുന്നു.

ബോധപൂര്‍വ്വം ഉന്നതചിന്തകള്‍ പുലര്‍ത്തുന്നതുകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുന്നു. അപ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ നിഷ്പ്രയാസം മനസ്സിലേയ്ക്കൊഴുകുന്നു. വാസ്തവത്തില്‍ അവ കുതിച്ചൊഴുകുന്നു. എന്നാല്‍ ആരംഭത്തില്‍ ബോധപൂര്‍വ്വമല്ലാതെയാണ്‌ ഉയര്‍ന്ന ചിന്തകള്‍ വരുന്നതെങ്കില്‍ ചിലപ്പോള്‍ നീചചിന്തകള്‍ കടന്നുവരും. അതുകൊണ്ട്‌ അബോധപ്രക്രിയ ഏതുവഴിക്കും തടയേണ്ടതാണ്‌.

ഉന്നതചിന്തകളെ ബോധപൂര്‍വ്വം നമ്മിലൂടെ ഒഴുകാന്‍ അനുവദിക്കണം. അതൊരിക്കലും ഒരബോധപ്രക്രിയയാവരുത്‌. ബോധപൂര്‍വ്വമായ പ്രയത്നംകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ ബോധപൂര്‍വ്വം നമ്മിലേക്ക്‌ വരുന്നു. അപ്പോള്‍ ഉയര്‍ന്നജീവിതം തുലോം എളുപ്പമായിത്തീരുന്നു.

ശാരീരികമായും മാനസികമായും ഒരു പുതിയ ചാലു തുറക്കുന്നു. അതിലൂടെ ഉയര്‍ന്ന ചിന്തകള്‍ക്ക്‌ നിര്‍വിഘ്നം ഒഴുകിവരാം. വാസ്തവത്തില്‍ ഉയര്‍ന്നത്‌ എന്നാല്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണര്‍ത്ഥം. ബാഹ്യദേശത്തെ ആസ്പദിച്ചാണ്‌ നാം ഉയര്‍ന്നത്‌ എന്നു പറയുന്നത്‌. എന്നാല്‍ അദ്ധ്യാത്മജീവിതത്തില്‍ ആന്തരബോധമാണ്‌ പ്രധാനം. അതുകൊണ്ട്‌ മാനസികശക്തിയുടെ കേന്ദ്രങ്ങളും പ്രവാഹമാര്‍ഗ്ഗങ്ങളും വിഷയമാക്കുമ്പോള്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണ്‌ പറയേണ്ടത്‌. എന്തായാലും നമുക്കേറ്റവും പ്രധാനമായത്‌ ബോധപൂര്‍വ്വം ഒരു തുടക്കമുണ്ടാക്കുകയാണ്‌. ഇതാണ്‌ ആദ്യം ചെയ്യേണ്ട കാര്യം; മേറ്റ്ല്ലാം അതിനെ തുടര്‍ന്നുവരും.

യതീശ്വരാനന്ദസ്വാമികള്‍




Pranayama (Sanskrit: प्राणायाम prāṇāyāma) is a Sanskrit word meaning "restraint of the prana or breath". The word is composed of two Sanskrit words, Prāna, life force, or vital energy, particularly, the breath, and "āyāma", to suspend or restrain. It is often translated as control of the life force (prana).  When used as a technical term in yoga, it is often translated more specifically as "breath control". Literal translations include A. A. Macdonell's "suspension of breath" and I. K. Taimni's "regulation of breath".

Some scholars distinguish between hatha and raja yoga varieties of pranayama, with the former variety usually prescribed for the beginner. According to Taimni, hatha yogic pranayama involves manipulation of pranic currents through breath regulation for bringing about the control of chitta-vrittis and changes in consciousness, whereas raja yogic pranayama involves the control of chitta-vrittis by consciousness directly through the will of the mind. Students qualified to practice pranayama are therefore always initiated first in the techniques of hatha pranayama.

Pranayama is mentioned in verse 4.29 of the Bhagavat Gita.

Prana is a subtle invisible force. It is the life-force that pervades the body. It is the factor that connects the body and the mind, because it is connected on one side with the body and on the other side with the mind. It is the connecting link between the body and the mind. The body and the mind have no direct connection. They are connected through Prana only and this Prana is different from the breathing you have in your physical body.

Yoga works primarily with the energy in the body, through the science of pranayama, or energy-control. Prana means also ‘breath.’ Yoga teaches how, through breath-control, to still the mind and attain higher states of awareness. The higher teachings of yoga take one beyond techniques, and show the yogi, or yoga practitioner, how to direct his concentration in such a way as not only to harmonize human with divine consciousness, but to merge his consciousness in the Infinite.

Pranayama is the fourth 'limb' of the eight limbs of Raja Yoga mentioned in verse 2.29 in the The Yoga Sutras of Patanjali. Patanjali discusses his specific approach to pranayama in verses 2.49 through 2.51, and devotes verses 2.52 and 2.53 to explaining the benefits of the practice. Patanjali does not fully elucidate the nature of prana, and the theory and practice of pranayama seem to have undergone significant development after him. He presents pranayama as essentially an exercise that is preliminary to concentration, as do the earlier Buddhist texts.

Many yoga teachers advise that pranayama should be part of an overall practice that includes the other limbs of Patanjali's Raja Yoga teachings, especially Yama, Niyama, and Asana.

According to the Pali Buddhist Canon, the Buddha prior to his enlightenment practiced a meditative technique which involved pressing the palate with the tongue and forcibly attempting to restrain the breath. This is described as both extremely painful and not conducive to enlightenment. According to the Buddhist scheme, breathing stops with the fourth jhana, though this is a side-effect of the technique and does not come about as the result of purposeful effort.

The Buddha did incorporate moderate modulation of the length of breath as part of the preliminary tetrad in the Anapanasati Sutta. Its use there is preparation for concentration. According to commentarial literature, this is appropriate for beginners.

For the Buddha, the most important aspect of breath meditation is the consciousness attending to the breath. Buddhist tradition in general has urged moderation in the area of manipulation of the breath.

Several researchers have reported that pranayama techniques are beneficial in treating a range of stress related disorders, improving autonomic functions, relieving symptoms of asthma, and reducing signs of oxidative stress. Practitioners report that the practice of pranayama develops a steady mind, strong will-power, and sound judgement, and also claim that sustained pranayama practice extends life and enhances perception.

Many yoga teachers recommend that pranayama techniques be practiced with care, and that advanced pranayama techniques should be practiced under the guidance of a teacher. These cautions are also made in traditional Hindu literature.

Osho on Prana, Apana and Samana

Prana, the first, is respiration. Apana, the second, is a help to excretion; it helps to cleanse the body of all excreta. The bowel movement comes from apana, and if you know how to work on it, you can cleanse your bowels as nobody else can. Yogis have the cleanest bowels. And that is very, very meaningful because once the bowel is totally clean, once your intestines are perfectly clean; your whole being feels light, as if you can fly. The burden disappears.

Ordinarily your intestines carry much rotten excreta – your whole life’s, layers upon layers. Inside the inner walls of the intestine, excreta goes on accumulating dry and hard. It creates many poisons; it makes you heavy. It makes you more available to gravitation. Much emphasis is given in yoga to cleanse the whole stomach so that no toxins remain in it, because they go on circulating in your blood, they go on circulating in your brain, and they create a particular energy field around you which is heavy, dark, black.

When the intestines are perfectly clean and clear, the aura arises around your head; and people who have perceptive eyes can see it very easily. And you feel as if you are like a feather.

The second, apana, is excretion. The third, samana, is digestion and providing body heat. If you know the function of the third and if you become aware where it is, your digestion will become absolutely perfect. Ordinarily you eat much but you don’t digest it. You go on eating and you never feel satisfied; you go on stuffing the body without digesting it. If one knows how to use samana, a small quantity of food will give him more energy than a big quantity of food ever gives to you. That’s why yogis can fast for many days without any harm to their body. Once in a while they will take a little quantity of food, and they will digest it totally. Your food is not totally digested. That’s why your excreta can become food for some other animal and he can digest it; much food value is still left in it.
Osho, Secrets of Yoga, Chapter 9: "To Know What Is".
http://www.globalsuitcase.com/All-And-Everything/Osho-on-Prana-Apana-Samana.html


പ്രാണായാമ സേ ആധി-വ്യാധി നിവാരണ
1പ്രാണ കാ സ്വരൂപ ഏവം തത്ത്വജ്ഞാന
2പ്രാണശക്തി സേ സംകല്പ ബല കാ അഭിവര്ധന, പ്രസുപ്ത കാ ജാഗരണ
3പ്രാണായാമ മനോബല വര്ധക ഏക ശ്രേഷ്ഠ ഉപചാര പദ്ധതി
4പ്രാണായാമ ചികിത്സാ സേ മനോവികാര കാ ഉപചാര
5പ്രാണയോഗ സാധനാ കേ ആധ്യാത്മിക പ്രയോഗ
6പ്രാണ കാ സ്വരൂപ ഏവം തത്ത്വജ്ഞാന
7പ്രാണശക്തി സേ സംകല്പ ബല കാ അഭിവര്ധന, പ്രസുപ്ത കാ ജാഗരണ
8പ്രാണായാമ മനോബല വര്ധക ഏക ശ്രേഷ്ഠ ഉപചാര പദ്ധതി
9പ്രാണായാമ ചികിത്സാ സേ മനോവികാര കാ ഉപചാര
10പ്രാണയോഗ സാധനാ കേ ആധ്യാത്മിക പ്രയോഗ



https://archive.org/details/Sarva_Vedanta_Siddhanta_Sara_Sangraham-Swami_Jnanananda-Malayalam

ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും?

രമണമഹര്‍ഷി: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്‌. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്‌ ദേഹത്തെയും പ്രപഞ്ചത്തെയും തോന്നിപ്പിച്ചു താന്‍ ഗൃഹസ്ഥനാണെന്ന വിചാരത്തെ ഉണ്ടാക്കുന്നത്‌. കാട്ടില്‍ പോയാലും കഥ ഇതു തന്നെ. താന്‍ സന്ന്യാസിയാകാന്‍ പോകുമ്പോള്‍ വീട്ടിന്റെ ഓര്‍മ്മയെ ഒഴിവാക്കാന്‍ വേറെ എന്തെങ്കിലും വിചാരിക്കും. മനസ്സിന്റെ ചേഷ്ട എവിടെ ഒഴിയും? ചിലപ്പോള്‍ കൂടുകയേ ഉള്ളൂ. അതുകൊണ്ട്‌ സ്ഥാനമാറ്റം കൊണ്ടു പ്രയോജനമൊന്നുമില്ല. പ്രതിബന്ധം മനസ്സാണ്‌. കാട്ടിലിരുന്ന്‌ മനസ്സിനെ മാറ്റാനാവുമെങ്കില്‍ വീട്ടിലിരുന്നും മാറ്റാം. ചെയ്യേണ്ടുന്നതിനെ എവിടെയിരുന്നാലും ചെയ്യാം.

എന്നെ നോക്കൂ. വീടു വിട്ടു വന്നു. നിങ്ങളും വീടു വിട്ടു വന്നിരിക്കുന്നു. വീട്ടിലില്ലാത്ത എന്തെങ്കിലും വിശേഷത്തെ ഇവിടെ കണ്ടോ? എത്രയോ വര്‍ഷം നിര്‍വ്വികല്‍‍പസമാധിയിലിരുന്നിട്ടും മനസ്സ്‌ വിട്ടു‌പോയിടത്ത്‌ തന്നെ നില്‍ക്കുന്നു. അതുകൊണ്ടാണ്‌, വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ സഹജസമാധിയെ പ്രശംസിച്ചിരിക്കുന്നത്‌. ഏതവസ്ഥയിലും ഏതിടത്തും നമ്മുടെ സ്വന്തം നിലയായ സ്വഭാവസമാധിയിലിരിക്കേണ്ടതാണ്‌.

രേചകം - നാഹം - (ദേഹം ഞാനല്ല) ദേഹാത്മബുദ്ധി വിടുക.

പൂരകം - കോഹം - ഞാനാര്‍ എന്നു തന്നെത്തന്നെ അന്വേഷിക്കുക.

കുംഭകം - സോഹം - അവനേ ഞാന്‍ എന്ന സ്വയ നിലയില്‍ നില്‍ക്കുക.

എന്നു പ്രാണായാമത്തിന്റെ തത്വം ജ്ഞാനമാര്‍ഗ്ഗത്തിനു പ്രയോഗിക്കുക.

മനസ്സിനെ നേരേ അടക്കാന്‍ കഴിയാത്തവര്‍ക്കാണ്‌ ശ്വാസത്തെ അടക്കുന്ന പ്രാണായാമം. ശ്വാസത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെയും അടക്കാം. സത്സംഗപ്രാപ്തിയില്ലാതെ വരുമ്പോള്‍ പ്രാണായാമം ആകാം. സാധുക്കള്‍ അവരുടെ സന്നിധിമാത്രത്താല്‍ ആരും കാണാത്തമട്ടില്‍ നിരന്തരം ഭക്തന്മാര്‍ക്ക്‌ നന്മ ചെയ്തുകൊണ്ടിരിക്കും.

എല്ലാവരും ഹഠയോഗപ്രാണായാമം ചെയ്യണമെന്നില്ല. ജപം, ധ്യാനം എന്നിവ അനുഷ്ഠിച്ചവര്‍ ആരംഭത്തില്‍ അല്‍പം പ്രാണനെ ശാന്തമാക്കിവച്ചുകൊണ്ടാല്‍ മതി. പ്രാണന്‍ കുതിര, അതിന്മേല്‍ മനസ്സു ചരിക്കുന്നവനു, കുതിരയെ അടക്കുന്നവനു, ശാന്തമായിരിക്കാം. ശ്വാസഗതിയെ മനസ്സുകൊണ്ട്‌ നിയന്ത്രിക്കുന്നത്‌ പ്രാണായാമം തന്നെ. പ്രാണനെ നിയന്ത്രിക്കുന്നതുകൊണ്ടും അത്‌ ശരിയായിരിക്കും. അത്‌ മനോനിയന്ത്രണത്തിനും ഉപകരിക്കും. ശ്വാസനിയന്ത്രണം മൂലം മനോനിയന്ത്രണവും, മനോനിയന്ത്രണത്താല്‍ ശ്വാസനിയന്ത്രണവും സാധിക്കാം. അല്ലെങ്കില്‍ ജപ, ധ്യാനങ്ങള്‍ക്കുമുന്‍പ്‌ രേചക പൂരകങ്ങളില്ലാത്ത കേവല കുംഭകം ശീലിച്ചാലും മതി. http://sreyas.in/pranayama-tatva-ramana-70



Sant Tukaram

I have Found a Guru - Mirabai



I have Found a Guru
I have found a guru in Raidas, he has
given me the pill of knowledge.
I lost the honor of the royal family, I
went astray with the sadhus.
I constantly rise up, go to God’s
temple, and dance, snapping my
fingers.
I don’t follow the norms as an oldest
daughter-in-law, I have thrown
away the veil.
I have taken refuge with the great
guru, and snapped my fingers at
the consequences.

- Mirabai
~~~~~~~~~~~~~~~~~~~~~~~~~~~~

paayoji mainne ram ratan dhan paayo
Vastu amolik dee mera sataguru
kripaa kari apnaayo
janam janam ki punji payee
jag mein sukhavnayo
kharcha na khute chor na lute
din din katat savayo
sat ki naav khevatiya satguru
bhavsagar taravayo
meera ke prabhu giridhar nagar
harakh harakh jas gaayo

I Have Found I have found, yes,
I have found the wealth of the Divine gem.
My true guru gave me a priceless thing.
With his grace, I accepted it.
I found the resukt of my several births;
I have lost the whole rest of the world.
No one can spend it, no one can steal it.
Day by day it increases one and a quarter times.
On the boat of truth, the boatman was my true guru.
I came across the ocean of existence.
Mira’s Lord is the Mountain-Holder,
the suave lover, of whom I merrily, merrily sing.

~~~~~~~~~~~~~~~~~~~~~~~~~~~~

Nothing is really mine except Krishna.
O my parents, I have searched the world
And found nothing worthy of love.
Hence I am a stranger amidst my kinfolk
And an exile from their company,
Since I seek the companionship of holy men;
There alone do I feel happy,
In the world I only weep.

I planted the creeper of love
And silently watered it with my tears;
Now it has grown and overspread my dwelling.
You offered me a cup of poison
Which I drank with joy.
Mira is absorbed in contemplation of Krishna,
She is with God and all is well!

- Mirabai
~~~~~~~~~~~~~~~~~~~~~~~~~~~~

In All My Lives
In all my lives you have been with me;
      whether day or night I remember.
When you fall out of my sight, I am restless
      day and night, burning.
I climb hilltops; I watch for signs of your return;
      my eyes are swollen with tears.
The ocean of life— that's not genuine the ties
      of family, the obligations to the world—
      they're not genuine.
It is your beauty that makes me drunk.
Mira's Lord is the Great Dark Snake. That love
      comes up from the ground of the heart.

Mira the Bee
O my friends
What can you tell me of Love,
Whose pathways are filled with strangeness?
When you offer the Great One your love,
At the first step you body is crushed.
Next be ready to offer your head as his seat.
Be ready to orbit his lamp like a moth
      giving in to the light,
To live in the deer as she runs toward
      the hunter's call,
In the partridge that swallows hot coals
      for love of the moon,
In the fish that, kept from the sea, happily dies.
Like a bee trapped for life in the closing
      of the sweet flower.
Mira has offered herself to her Lord.
She says, the single Lotus will swallow you whole.

Polish into Gold
I give my heart without fear to the Beloved:
As the polish goes into the gold, I have gone into him.
Through many lives, I heard only the outer music.
Now the teacher has whispered into my ears,
And familiar ties have gone the way of weak thread.
Mira has met the Energy That Lifts Mountains—
That good luck now is her home.

The Necklace
O friend, I sit alone while the world sleeps.
In the palace that held love's pleasure
      the abandoned one sits.
She who once threaded a necklace of pearls
      is now stringing tears.
He has left me. The night passes while I count stars.
When will the Hour arrive?
This sorrow must end. Mira says:
      Lifter of Mountains, return.

Mira the Lotus
My Lord, the love that binds us cannot be broken.
It is hard as the diamond that shatters
      the hammer that strikes it.
As polish goes into the gold, my heart
      has gone into you.
As a lotus lives in its water, I am rooted in you.
Like the bird that gazes all night at the passing moon,
I have blinded myself in giving my eyes to your beauty.
She who offers herself completely asks only this:
That her Lord love Mira as fully as he is loved.
— Mirabai (1498-1550)
~~~~~~~~~~~~~~~~~~~~~~~~~~~~

I am true to my Lord,
O my companions, there is nothing to be ashamed of now
Since I have been seen dancing openly.

In the day I have no hunger
At night I am restless and cannot sleep.
Leaving these troubles behind, I go to the other side;
A hidden knowledge has taken hold of me.

My relations surround me like bees.
But Mira is the servant of her beloved Giridhar,
And she cares nothing that people mock her.
~~~~~~~~~~~~~~~~~~~~~~~~~~~~

O my mind,
Worship the lotus feet of the Indestructible One!
Whatever thou seest twixt earth and sky
Will perish.

Why undertake fasts and pilgrimages?
Why engage in philosophical discussions?
Why commit suicide in Banaras?
Take no pride in the body,
It will soon be mingling with the dust.

This life is like the sporting of sparrows,
It will end with the onset of night.
Why don the ochre robe
And leave home as a sannyasi?

Those who adopt the external garb of a Jogi,
But do not penetrate to the secret,
Are caught again in the net of rebirth.
Mira’s Lord is the courtly Giridhara.
Deign to sever, O Master.
All the knots in her heart.

- Mirabai
~~~~~~~~~~~~~~~~~~~~~~~~~~~~
Sleep
Sleep has not visited me the whole night, 
Will the dawn ever come? 
O my companion, 
Once I awoke with a start from a dream. 
Now the remembrance from that vision
Never fades. 
My life is ebbing as I choke and sigh, 
When will the Lord of the Afflicted come
I have lost my senses and gone mad, 
But the Lord knows my secret. 
He who deals out life and death
nows the secret of Mira’s pain.

- Mirabai
~~~~~~~~~~~~~~~~~~~~~~~~~~~~
Keep your promise
Take my arm
and keep up your promise!
They call you the refugeless refuge,
they call you redeemer of outcasts.
Caught in a riptide
in the sea of becoming,
without your support I’m a shipwreck!
You reveal yourself age after age
and free the beggar
from her affliction.

Dark One, Mira is clutching your feet,
at stake is your honor!    

- Mirabai

mirabai

Strange is the Path of love
 Do not mention the name of love,
O my simple-minded companion.
Strange is the path
When you offer your love.
Your body is crushed at the first step.

If you want to offer love
Be prepared to cut off your head
And sit on it.
Be like the moth,
Which circles the lamp and offers its body.
Be like the deer, which, on hearing the horn,
Offers its head to the hunter.
Be like the partridge,
Which swallows burning coals
In love of the moon.
Be like the fish
Which yields up its life
When separated from the sea.
Be like the bee,
Entrapped in the closing petals of the lotus.

Mira’s lord is the courtly Giridhara.
She says: Offer your mind
To those lotus feet.  

- Mirabai



Friday, February 1, 2013

പ്രാണസ്പന്ദനവും വാസനാപ്രവാഹവും

 
ശ്രീരാമചന്ദ്രന്ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്തുടങ്ങി വസിഷ്ഠമഹര്ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്ക്കും കാലം, കര്മ്മം, മന്ത്രം, ദ്രവ്യം എന്നിവയുടെ സാഹചര്യംകൊണ്ടുണ്ടായാലും അവയൊന്നും ആത്മജ്ഞാനത്തിനോ ജീവന്മുക്തിക്കോ അല്പംപോലും ഉപകരിക്കില്ല. സംസാരത്തിന്റെ എല്ലാ ഘടകങ്ങളില്നിന്നും നിവര്ത്തിക്കലും സംസാരംതന്നെ വിസ്മരിക്കപ്പെടലുമാണല്ലോ ജീവന്മുക്തി. എന്നാല്സിദ്ധികളാകട്ടെ സംസാരത്തിന്റെ തന്നെ ചില ഘടകങ്ങളെ അനുഭവിക്കലുമാണ്. സ്ഥിതിക്ക് ജീവന്മുക്തനും ആകാശഗമനാദിസിദ്ധികളും തമ്മില്എങ്ങനെ ബന്ധമുണ്ടാവും? ആവശ്യമാണെങ്കില്ജ്ഞാനിക്കും സിദ്ധികളുണ്ടാവും. പക്ഷേ ജ്ഞാനിക്കു യാതൊരുവിധ ആഗ്രഹവുമില്ല. പിന്നെ ജ്ഞാനികളെന്തിനാണ് സിദ്ധികള്ക്കുവേണ്ടി പ്രയത്നിക്കുന്നത്? അവര്ക്കൊരാവശ്യവുമില്ല. അതിനാല്അവര്സിദ്ധികള്ക്കു വേണ്ടി പ്രയത്നിക്കാറും ഇല്ല.
ഇത്രയും കേട്ട ശ്രീരാമചന്ദ്രന്യോഗികള്ക്കു ജ്ഞാനികളേക്കാള്കൂടുതല്ദീര്ഗ്ഗായുസ്സുണ്ടാവാറുണ്ടോ, ഉണ്ടെങ്കില്അതിനെന്താണ് കാരണമെന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞു വസിഷ്ഠമഹര്ഷി. പ്രാണചലനം കൊണ്ടാണ് ശരീരത്തിന് കേടുപാടുകളും പരിണാമങ്ങളും ആയുസ്സിന് ക്ഷയവും സംഭവിക്കുന്നത്. പ്രാണഗതിയെ സ്തംഭിപ്പിച്ചു നിര്ത്തുന്നപക്ഷം ശരീരത്തെ ചിരകാലം അരോഗദൃഢമാക്കി വച്ചുകൊണ്ടിരിക്കാനും ആയുസ്സിനെ വളരെക്കാലം നിലനിര്ത്താനും കഴിയും. അതാണ് യോഗികള്ചെയ്യുന്നത്. അതുകൊണ്ട് ജീവിതത്തെ കുറേയധികകാലം നീട്ടിക്കൊണ്ടുപോവാന്അവര്ക്കു സാധിക്കും. എന്നാല്ജ്ഞാനിക്കു താന്ബ്രഹ്മമാണെന്നും തനിക്കു ജനനമരണങ്ങളില്ലെന്നുമുള്ള ബോധം ദൃഢപ്പെടുന്നതിനാല്ശരീരത്തെപ്പറ്റി ചിന്തയേയില്ല. ശരീരം നിലനിന്നാലും ഇല്ലെങ്കിലും ജ്ഞാനിക്കൊരുപോലെയാണ്. മിക്കപ്പോഴും അദ്ദേഹം ശരീരത്തെ അറിയുകപോലും ചെയ്യുന്നില്ല. അതിനാല്ജ്ഞാനിക്കു ശരീരം നിലനില്കണമെന്ന ഇച്ഛയോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഉണ്ടാവാന്വയ്യ. ശരീരസംബന്ധം ദുഃഖഹേതുവാണെന്നറിഞ്ഞ ഒരാള്വീണ്ടും ശരീരം നില്ക്കണമെന്നാഗ്രഹിക്കകുയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില്അതു കേവലം മൂഢതയല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ള മൗഢ്യം ജ്ഞാനികള്ക്കുണ്ടാവില്ല. യോഗിയും ജ്ഞാനിയും ജ്ഞാനസമ്പന്നനായിത്തീരുമ്പോള്ശരീരം നിലനില്ക്കണമെന്ന ഇച്ഛയില്ലാതായിത്തീരുകയും ശരീരത്തെ മറക്കുകയും ചെയ്യും.

ഇരുപത്തൊന്നായിരത്തിയറുനൂറ് (21600) ശ്വാസഭുക്തിയെയാണ് ഒരു ദവിസത്തെ ആയുസ്സെന്നു പറയുന്നത്. ആദിത്യന്റെ ഉദയാസ്തമനങ്ങള്എത്ര പ്രാവശ്യം കഴിഞ്ഞാലും ഒരാളുടെ ശ്വാസഭുക്തി മേല്പറഞ്ഞ സംഖ്യ തികഞ്ഞിട്ടില്ലെങ്കില്അയാളുടെ ആയുസ്സിന്റെ ഒരു ദിവസം കഴിഞ്ഞിട്ടല്ലെന്നാണര്ത്ഥം. അതുപോലെ ഒരു ദിവസം മുന്പുപറഞ്ഞ സംഖ്യയില്അധികരിച്ച ശ്വാസഭുക്തിയെ അനുഭവിക്കുന്നു എന്നും അര്ത്ഥമാണ്. സാഹസങ്ങളായ കര്മ്മങ്ങളെക്കൊണ്ടും മറ്റും ശ്വാസഭുക്തിയുടെ തോതുവര്ദ്ധിപ്പിക്കുന്നവരുടെ ആയുസ്സു വളരെ വേഗത്തില്ക്ഷയിക്കുന്നു. യോഗികള്അഭ്യാസംകൊണ്ടു പ്രാണചലനത്തെ മന്ദമാക്കുകയും കേവലം സ്തംഭിപ്പിക്കുകകൂടിയും ചെയ്യുന്നു. അതിനാല്എത്രകാലം കഴിഞ്ഞാലും അവരുടെ ആയുസ്സു ക്ഷയിക്കുകയോ ശരീരം ജീര്ണ്ണിക്കുകയോ ചെയ്യാതെയുമിരിക്കുന്നു. അങ്ങനെ ശ്വസചലനത്തെ മന്ദമാക്കിത്തീര്ക്കുന്നവര്ക്ക് ഒക്കെത്തന്നെയും ആയുസ്സു വര്ദ്ധിക്കുകയും വളരെക്കാലം ശരീരം ആരോഗ്യത്തോടുകൂടി നിലനില്ക്കുകയും ചെയ്യും. എന്നാല്ജ്ഞാനികള്ക്ക് ഈവക വിഷയത്തില്ചിന്തതന്നെയില്ലെന്ന കാരണത്താല്അവരുടെ ശരീരം എത്രക്കാലം നിലനില്ക്കുമെന്നോ, എപ്പോള്നശിക്കുമെന്നോ ആര്ക്കും അറിയാന്സാധ്യമല്ല.

ചിത്തനാശത്തിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു അനന്തരം രാമചന്ദ്രന്‍. അതിന്റെ മറുപടി പറയുകയാണ് വസിഷ്ഠമഹര്ഷി, രണ്ടുപ്രകാരത്തിലാണ് ചിത്തനാശമെന്നു പറയപ്പെട്ടുവരുന്നു. അവയ്ക്കു സ്വരൂപനാശമെന്നും അരൂപനാശമെന്നുമാണ് അറിവുള്ളവര്പേരിട്ടിരിക്കുന്നത്. ജീവന്മുക്തനില്ചിത്തത്തിന്റെ സ്വരൂപനാശവും വിദേഹമുക്തനില്അരൂപനാശവും സംഭവിക്കുന്നു. സ്വരൂപനാശം സംഭവിച്ചുകഴിയുമ്പോള്ചിത്തത്തിന്റെ സ്വഭാവികങ്ങളായ ദോഷങ്ങളെല്ലാംതന്നെ നീങ്ങും. മൈത്രി, സമത തുടങ്ങിയ ദിവ്യഭാവങ്ങള്പ്രകാശിക്കുകയും ചെയ്യും. അപ്പോള്ഒരു പ്രകാരത്തില്പറഞ്ഞാല്ചിത്തമില്ലാതായി. സത്വമെന്നാണ് അപ്പോഴുള്ള അന്തശ്ശക്തിയെ പറയുന്നത്. അരൂപനാശം സംഭവിക്കുമ്പോള്ഒന്നിന്റെയും ഒരു പ്രകാരത്തിലുള്ള പ്രതീതിയും ഇല്ലാതാവുകയും ചെയ്യും. ഇരുട്ടോ വെളിച്ചമോ സുഖമോ ദുഃഖമോ എന്നുവേണ്ട ഏതുരൂപത്തിലുള്ളതെന്നു പറയാവുന്നതായി ഒരനുഭവമില്ലാതായിത്തീരും. അതുതന്നെ വസ്തുസ്വതൂരപം.

വീണ്ടും ശ്രീരാമചന്ദ്രന്ചോദിക്കയാണ്, സംസാരത്തിന്റെ കാരണങ്ങള്എന്തെല്ലാമാണെന്ന്. അതിനും മറുപടിപറയാന്തുടങ്ങി വസിഷ്ഠമഹര്ഷി. ശരീരംതന്നെയാണ് സംസാരത്തിന് ഹേതുവെന്നു പറയണം. നന്മയും തിന്മയും നിറഞ്ഞ സംസാരാനുഭവങ്ങളുടെ ബീജം ശരീരത്തില്അടങ്ങിയിരിക്കുന്നു. അതിനാല്ശരീരമുള്ളിടത്തോളം കാലം സംസാരം നിലനില്ക്കുകതന്നെ ചെയ്യും. ശരീരം ഉണ്ടാവാനും നിലനില്ക്കാനും ഹേതു ചിത്തമാണെന്നും പറയണം. വാസ്തവത്തില്ശരീരം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന്വയ്യ. ചിലപ്പോള്ഉള്ളതും മറ്റും ചിലപ്പോള്ഇല്ലാത്തതുമായിത്തീരും. അതു കാരണത്താല്ശരീരത്തിന്റെ സ്ഥിരമായ പ്രകൃതിയെന്താണെന്നുതന്നെ പറയാന്വയ്യ. അതിനാല്സദാ സദ്രൂപമാണ് ശരീരമെന്നാണ് അറിവുള്ളവരൊക്കെ പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്പിനും ലയത്തിനുമെല്ലാം ഏകഹേതു ചിത്തം മാത്രമാണ്. ചിത്തത്തിനാകട്ടെ പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാണ് ഹേതു. പ്രാണന്നാഡികളില്പ്രവേശിച്ചു സ്പന്ദനം ചെയ്താല്താമസമില്ല ചിത്ത് പ്രക്ഷുബ്ധമായിത്തീരും. ചിത്തത്തിന്റെ പ്രക്ഷുബ്ധാവസ്ഥതന്നെ ഒരു പ്രകാരത്തില്പറയുമ്പോള്ചിത്തം. ചിത്താകാരേണ പ്രക്ഷുബ്ധമായ ചിത്തുതന്നെയാണ് വാസനാസമ്പര്ക്കംകൊണ്ട് ഘനീഭൂതമായി സങ്കല്പങ്ങളും ചേത്യങ്ങള്അല്ലെങ്കില്ദൃശ്യങ്ങളുമായിത്തീരുന്നത്. സങ്കല്പങ്ങളും ദൃശ്യങ്ങളുമായി ഘനീഭവിക്കുമ്പോള്ബഹിര്വൃത്തിയുമായിത്തീരും. പുറമേയ്ക്കു നിര്ഗ്ഗമിക്കാന്സമ്മതിക്കാതെ അകത്തു തടഞ്ഞുവെയ്ക്കാന്കഴിഞ്ഞാല്തന്നെ കാലംകൊണ്ട് ചേത്യഭാവത്തെ വിട്ടു ക്രമേണ വസ്തുസ്വരൂപത്താല്വിലയം പ്രാപിക്കും.

പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാകുന്ന രണ്ടനുഭവങ്ങളാണ് ചിത്തത്തിന്റെ ഉല്പ്പത്തിക്കും നിലനില്പിന്നും ഹേതുവെന്നു പറഞ്ഞുവല്ലോ. മുദ്രാധാരണം, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങളെക്കൊണ്ടും പ്രാണസ്പന്ദവും ശ്രവണമനനനിദിദ്ധ്യാസങ്ങളാകുന്ന ജ്ഞാനാഭ്യാസങ്ങളെക്കൊണ്ടും വാസനാപ്രവാഹവും അടങ്ങും. അവ രണ്ടും അടങ്ങിയാല്ചിത്തംതന്നെ ഇല്ലാതായെന്നു പറയണം. ചിത്തത്തിനുഹേതുഭൂതങ്ങളായ രണ്ടു കാരണങ്ങള്പ്രബലങ്ങളായിട്ടുള്ളതുകൊണ്ടും അവ രണ്ടും ഓരേ സമയത്തുതന്നെ ഫലപ്രദമാംവണ്ണം തടയേണ്ടതാവശ്യമായിട്ടുള്ളതുകൊണ്ടുമാണ് ജ്ഞാനമോ യോഗമോ ഏതെങ്കിലും ഒന്നു പോര രണ്ടും ഉണ്ടായിരിക്കുന്നതാണ് സാധകനു ലക്ഷ്യപ്രാപ്തിക്കാനുകൂല്യമെന്നു പറയാനും കാരണം. യോഗമോ, ജ്ഞാനമോ ഏതെങ്കിലും ഒന്നിനെമാത്രമാണ് സാധകന്ആശ്രയിക്കുന്നതെന്നു വന്നാല്ലക്ഷ്യപ്രാപ്തിക്കു കാലതാമസം നേരിടുമെന്നതു നിസ്സംശയവുമാണ്.

ജാഡ്യവും ദൃശ്യബോധവുമറ്റ ചിത്തം ചിത്തമേ അല്ല. കേവലം ആത്മാവുതന്നെ. അതിനാല് സംസ്ക്കാരം ഉണ്ടാക്കിത്തീര്ക്കാനാണ് പരിശ്രമിക്കേണ്ടത്. അതു സാധിച്ചുകഴിഞ്ഞാല്നീ വസ്തുസ്വരൂപനായി. ഹേ രാമചന്ദ്ര! യോഗം കൊണ്ടോ ‌, ജ്ഞാനംകൊണ്ടോ എന്തുകൊണ്ടെങ്കിലും യുക്തിയോടുകൂടുംവണ്ണം പ്രവര്ത്തിച്ച് നില കൈവരുത്താന്ശ്രമിക്കലാണാവശ്യം. എന്നുപറഞ്ഞ വസിഷ്ഠമഹര്ഷിയോടു ജാഡ്യവും ദൃശ്യബോധവുമില്ലാത്ത സംവിത്ത് എങ്ങിനെയുള്ളതാണ്, അതെങ്ങിനെ സംഭവിക്കുന്നുവെന്നു വീണ്ടും ചോദിച്ചു ശ്രീരാമചന്ദ്രന്‍. വസിഷ്ഠമഹര്ഷി പ്രസ്തുത ചോദ്യത്തിന്നു മറുപടി പറകയാണ്. ലക്ഷ്യവസ്തുവാകുന്ന ആത്മസ്വരൂപത്തിന് നാനാത്വമെന്നും ഏകത്വമെന്നും രണ്ടു രൂപങ്ങളുണ്ട്. ഞാന്‍, നീ, അവന്‍, അത്, ഘടം, പടം എന്നീ രൂപത്തിലറിയപ്പെടുന്നത് ആത്മാവിനെത്തന്നെയാണ്. എന്നിരുന്നാലും നാനാത്വസ്വരൂപത്തിലാണ്. നിര്മ്മലമായ ജലാശയത്തില്തീരസ്ഥങ്ങളായ വൃക്ഷങ്ങള്എപ്രകാരം പ്രതിബിംബിക്കുന്നുവോ. അതുപോലെ നിര്മ്മലവും അദ്വൈതവുമായ ചൈതന്യത്തില്പ്രതിബിംബിച്ച വൃത്തികള്തന്നെ. ദൃശ്യാകാരമായിത്തീര്ന്ന സംവിത്തിനെത്തന്നെയാണ് സംവേദ്യമെന്നു പറയുന്നത്. സംവേദ്യത്തില്നിന്നു വാസനകളും പ്രാണസ്പന്ദവുമുണ്ടാവുന്നു. വാസനാപ്രവാഹമാണ് ജാഡ്യത്തിന് ഹേതു. വാസനാപ്രവാഹവും പ്രാണസ്പന്ദവും രണ്ടും അടങ്ങിയാല്കേവലം വസ്തുസ്വരൂപനായി. വസ്തുബോധംകൊണ്ടും നിരന്തരാഭ്യാസംകൊണ്ടും രണ്ടു അടങ്ങുകയും ചെയ്യും. അതിനാല്എപ്പോഴും അഭ്യാസശീലനായിരിക്കുന്നതാവശ്യമാണ്.

വാസനാത്യാഗം, പ്രാണസ്തംഭനം, ചിത്തവിലയം ഇവ മൂന്നും അന്യോന്യം ആധാരധേയസ്വരൂപേണ ആശ്രയിച്ചിരിക്കുന്നവയാണ്. അവ മൂന്നും ഒരേ സമയത്തു സംഭവിക്കലല്ലാതെ ഒന്നിന്നുശേഷം മറ്റൊന്നെന്ന രൂപത്തില്സംഭവിക്കാവുന്നവയല്ല. അതിനാല്അവ മൂന്നും ഓരോ സമയത്തു സംഭവിക്കാവന്നവയല്ല. അതിനാല്അവ മൂന്നും ഒരേ സമയത്തു സംഭവിക്കത്തക്ക നിലയിലുള്ള അഭ്യാസമാണ് ഒരാളെപ്പോഴും ചെയ്യേണ്ടത്. ദൃശ്യത്തില്നിന്നു പ്രജ്ഞയെ ബലാല്ക്കാരേണ വലിച്ചെടുക്കലാണ് ആദ്യംതന്നെ സാധിക്കേണ്ടത്. എപ്പോഴും ദൃശ്യങ്ങള്ചിത്തത്തില്പൊന്തിക്കൊണ്ടിരിക്കുന്ന ഒരാള്ക്കു് കാലംകൊണ്ടും വാസനാപ്രവാഹത്തെ തടുക്കാന്കഴിയില്ല. അതിനാല്ആദ്യംതന്നെ ചിത്തത്തില്ദൃശ്യസ്ഫുരണം ഇല്ലാതാക്കിത്തീര്ക്കണം. സംവേദ്യത്തെ നീക്കി സംവിത്തിനെ എപ്പോഴും മനനവും ഉപാസനവും ചെയ്തുകൊണ്ടിരിക്കണം. പ്രാണസ്പന്ദനവും വാസനാപ്രവാഹവും അടങ്ങി ചിത്തം വിലയിച്ചതായ നിലയില്ഒരു നിമിഷം കിട്ടുന്നുവെന്നു വന്നാല്അവന്കേവലം സത്താമത്രസ്വരൂപനാണ്. സത്താമത്രനായി ഒരു നിമിഷമെങ്കിലും ഇരിക്കാന്കഴിഞ്ഞാല്ചിത്തം ഉപശമത്തെ പ്രാപിക്കുകയും ചെയ്യും.

ചിത്തത്തിന് ഉപശാന്തി കിട്ടാതിരിക്കുംകാലത്തോളം പട്ടണമദ്ധ്യത്തിലെത്തിപ്പെട്ട മാന്കുട്ടിയെന്നപോലെ ഭയപരിഭ്രമങ്ങളെക്കൊണ്ടും മറ്റു ചിത്തദോഷങ്ങളെക്കൊണ്ടും എപ്പോഴും ആര്ത്തനായിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല്എത്രയൊക്കെ സാഹസപ്പെട്ടിട്ടും ചിത്തത്തെ ഉപശാന്തമാക്കി സത്താമാത്രനായിരിക്കാന്ശ്രമിക്കണം. വാസനകളുടെ ഒഴുക്കുമാത്രമാണ് ദുഃഖത്തിന് ഹേതു. വാസനകള്നീങ്ങി ശാന്തമായ ചിത്തത്തിന് നിര്വൃതിയല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടാവാന്വയ്യ. ഉപശാന്തിയെ പ്രാപിക്കാത്ത ചിത്തം തപസ്സ്, യാഗം, ഹോമം തുടങ്ങിയ കര്മ്മങ്ങളില്ഭ്രമിച്ച് എപ്പോഴും കര്മ്മപ്രസക്തമായിരിക്കും. കര്മ്മപ്രസക്തി കുടുംതോറും ദുഃഖവും വര്ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല്ചിത്തത്തിന്റെ സംവേദ്യഭാവത്തെയും വാസനാത്മകതയെയും ബലാല്ക്കാരേണ നീക്കി എപ്പോഴും സത്താമാത്രസ്വരൂപത്തെ ഉപാസിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള അഭ്യാസം ചിലപ്പോഴോ, അല്ലെങ്കില്ദിവസത്തില്കുറച്ചു സമയമോ അല്ല; എല്ലാ സമയത്തും ചെയ്തുകൊണ്ടിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെന്നുവേണ്ട മുറിവില്ലാതെ എപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ് വേണ്ടത്. എങ്കിലും കാലം കൊണ്ടെങ്കിലും കേവലാവസ്ഥയില്അവസ്ഥിതിയും ദൃഢതയും കൈവരൂ.

ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര്ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള്വളരുകയും ജീവന്അവയാല്വിട്ടുമാറാന്വയ്യാത്ത നിലയില്കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ലാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള്മാത്രമാണ്. അവയെ വിഷയങ്ങളില്ആരോപിച്ചിട്ടാണ് സംഗത്തെ വളര്ത്തുന്നത്. അര്ത്ഥങ്ങള്ക്കും, ആശകള്ക്കും, ആപത്തുകള്ക്കും കാരണം സംഗം മാത്രം. എല്ലാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല്ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്ത്തു. എന്നാല്ക്രമേണ മറ്റെല്ലാം കാലംകൊണ്ടു വന്നുചേര്ന്നോളും. ഇവിടെയാണ് ഉപശമ പ്രകരണം അവസാനിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്നിന്നും.

http://sreyas.in/akashagathyadi-niroopanam-laghuyogavasishtam-27